എന്‍റെ നേരംപോക്കുകാര്‍!!

Sunday, October 7, 2012

ഒരു FB മരണം








ഒരിക്കല്‍,
എന്റെ പ്രിയപ്പെട്ട FB wallല്‍
പുതിയ update
കള്‍ ഇല്ലാതാകും.
ശേഷിച്ച statusകളില്‍
നിങ്ങളെയ്ത മോഴിഅമ്പ്‌കള്‍ക്ക്
എന്‍റെ മറുപടികള്‍ ഇല്ലാതാകും.
എന്‍റെ ശ്രദ്ധ ക്ഷണിച്ചു
നിങ്ങള്‍ tag ചെയ്ത 
മനോഹരചിത്രങ്ങള്‍ക്ക് 
ഞാന്‍ commentകള്‍ ചെയ്യാതാകും.
ജീവിത നശ്വരതയെ പറ്റി
ഇന്ത്യന്‍ക്രിക്കറ്റ്‌നെ പറ്റി
നിങ്ങള്‍ കുറിച്ചിട്ട statusകളില്‍
എന്‍റെ likeകള്‍ ഇല്ലാതാകും.
പുതിയ FB Chat ലിസ്റ്റില്‍
എന്‍റെ usernameനു നേരെയായി 
നേര്‍ത്ത പച്ച വെളിച്ചം തെളിയാതെയാകും.***
എന്‍റെ wallല്‍ നിറഞ്ഞേക്കാവുന്ന
"
എവിടെ പോയി തുലഞ്ഞെ"ന്ന
നിങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ക്ക് 
എനിക്ക് മറുപടി ഇല്ലാതാകും..

അന്നു ഞാന്‍ ലോകത്തോടു തന്നെയും
വിട പറഞ്ഞിട്ടുണ്ടാകും.. 

അങ്ങനെ facebookല്‍
ഒരു profile കൂടി അനാഥനാകും...



(
*** ഞാന്‍ ഒരു "Hi" പറഞ്ഞപ്പോഴേ FB വിട്ട് ഇറങ്ങി ഓടിയ ജൂനിയര്‍പെണ്‍കുട്ടിക്ക്‌
അന്നു ആശ്വാസത്തോടെ FBയില്‍കയറാം...!!! ഹ..!!ഹ..!!!
)


വാല്‍ക്കഷ്ണം: ഒരു യഥാര്‍ത്ഥ സംഭവത്തില്‍ മനംനൊന്ത് Aug 29,2011 FBയില്‍ പോസ്റ്റിയത്....!

Friday, August 31, 2012

ഓണം ഐതിഹ്യം- പറയപ്പെടാത്ത കഥ!



    ആത്യന്തികമായിട്ട് ഈ ഓണത്തിന്റെ ചരിത്രപരമായ ഉദ്ദേശശുദ്ധിയില്‍ എനിക്ക് തെല്ലു വിയോജിപ്പുകളുണ്ട്! കാരണം നിങ്ങളറിയുന്ന കഥയൊന്നും അല്ല, യഥാര്‍ത്ഥ കഥ!!! അക്കഥ ഈ ഞാന്‍ പറയാം! ശ്രദ്ധിച്ചു കേട്ടോണം!!!

   ആശയപരമായി, മാനുഷരെ എല്ലാരെയും ഒന്നുപോലെ കാണുന്ന, കള്ളമോ ചതിയോ പൊളിവചനമോ ഇല്ലാത്ത ആദര്‍ശ ധീരനും പ്രജാതല്പ്പരനുമായ മഹാബലി എന്നാ അസുര രാജാവിനെ, സാക്ഷാല്‍ മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനന്‍ തികച്ചും സ്വേച്ഛാധിപത്യപരമായി സ്വന്തം രാജ്യത്ത് നിന്നും പടിയടച്ചു പാതാളത്തിലോട്ടു ചവിട്ടി താഴ്ത്തിയ ക്രൂരതയുമായി ബന്ധപ്പെട്ടാണല്ലോ ഓണം ആഘോഷിക്കുന്നത്. നിലവില്‍ രണ്ടു ലോകത്തായി സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്ന മഹാബലി അടുത്ത ലക്ഷ്യമായി ദേവലോകത്തെ കണ്ടു കഴിഞ്ഞിരിക്കുമോ എന്നാ ദേവേന്ദ്രന്റെ സ്വാഭാവികമായ ആശങ്കയില്‍ നിന്ന് തന്നെയായിരുന്നു പ്രസ്തുത കര്‍മത്തിനുള്ള പ്രേരണ ഉണ്ടായി വന്നത്. തീ, കാറ്റ്‌, കടല്‍ എന്നിങ്ങനെ ഓരോ വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യപ്പെട്ടിരിക്കുകയും ആ വിഷയങ്ങളിലെ കുഞ്ഞുകുട്ടി പരധീനതകളുമായി സസന്തോഷം ജീവിച്ചു വരുകയും ചെയ്യുന്ന ദേവന്മാര്‍ എന്നാ പ്രബല വിഭാഗത്തിനു എന്തിനു മുട്ട് വന്നാലും മുട്ടി നോക്കുവാനായിട്ടു ത്രിമൂര്‍ത്തികളുടെ 24 മണിക്കൂറും ലഭ്യമായ സേവനം ഉണ്ടെന്നതിനാല്‍ എന്ത് തോന്ന്യാസവും തങ്ങള്‍ക്കാകാം എന്നൊരു വിചാരം ഉണ്ടായിരുന്നു. പൊതുവേ നന്മയുടെ പ്രതിരൂപങ്ങളും ശ്രേഷ്ടരുമായി ചിത്രീകരിക്കപ്പെടുന്ന ദേവന്മാര്‍ യഥാര്‍ത്ഥത്തില്‍ സുഖലോലുപരും വിഷയസുഖ തല്പ്പരരും ആഡംബര ജീവിതം നയിച്ച്‌ വരുന്നവരുമാണെന്ന വസ്തുത നിലനില്‍ക്കെ ഇവരെ രായ്ക്കുരാമാനം ആദരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു വരുന്ന നമുക്കിടയില്‍ തന്നെയുള്ള നല്ലൊരു കൂട്ടര്‍ക്കെതിരെ പടവാളെടുക്കാനുള്ള ആശയം കൂടി എനിക്കില്ലാതില്ല! വരട്ടെ!

     ദേവന്മാര്‍ ഇങ്ങനെ നല്ലതിന് മാത്രമായി ടൈപ്പ്‌ ചെയ്യപ്പെട്ടിരിക്കുമ്പോള്‍ നാട്ടില് നടക്കണ സകല കൊള്ളരുതായ്മകളുടെയും ദുഷ്ടതകളുടെയും  ഹോള്‍സെയില്‍ ഡീലേര്‍സായി ഒപ്പത്തിനൊപ്പം ബാലന്‍സ് ചെയ്തു പിടിച്ചു നിര്‍ത്തുന്നത് മറ്റേ വിഭാഗമായ അസുരന്മാര്‍ തന്നെ! നന്മ-തിന്മകളുടെ ഈ സന്തുലാവസ്ഥ തെറ്റിക്കാതെ കൊണ്ടുപോകാന്‍ ഒരു വിധമെല്ലാം സാധിപ്പിച്ചു വരികെ തികച്ചും അപ്രതീക്ഷിതമായി അസുരഗണത്തിനു ചീത്തപേര് വരുത്തി വച്ചുകൊണ്ട് ഒരാള്‍ മറുകണ്ടം ചാടി കളഞ്ഞു! മഹാവിഷ്ണുവിനെ ഉപാസനമൂര്‍ത്തിയാക്കിയ പ്രഹ്ലാദനായിരുന്നു ആ കുലംകുത്തി! വിഷ്ണുവിനെ നാല് തെറി പറഞ്ഞാല്‍ ആളെ ഉത്തമ അസുരനായി പരിഗണിച്ചു പോന്നിരുന്ന ഒരു സാഹചര്യത്തില്‍ നിന്നും ഈ ശുംഭന്‍ (പ്രകാശം പരത്തുന്നവന്‍ എന്നര്‍ത്ഥം!) മാത്രം എങ്ങിനെ തല തെറിച്ചവനായി എന്ന ചോദ്യത്തിന് പിന്നില്‍ നാരദമഹര്‍ഷിയുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ച ഒരു കഥ വേറെയുണ്ട് പറയാന്‍,! എന്തിനേറെ പറയണം, സ്വന്തം പിതാവ് ഹിരണ്യകശിപുവിന്റെ വയര്‍ മഹാവിഷ്ണുവിന്‍റെ മറ്റൊരു പ്രച്ഛന്നവേഷമായ നരസിംഹം പൊതിച്ചോര്‍ വലിച്ചു തുറക്കും പോലെ തുറന്നു ചോര കുടിക്കണ ഭീകര സീന്‍ ‘വിഷ്ണുപുരാണം’ സീരിയല്‍ കാണുംപോലെ കയ്യുംകൂപ്പി നിന്ന് കണ്ടു ഈ പുന്നാരമോന്‍,! അങ്ങനെയുള്ള പ്രഹ്ലാദന്റെ പേരക്കിടാവായിരുന്നു നമ്മുടെ കഥാനായകന്‍ മഹാബലി. ആ ഒരു ജനിതകവൈകല്യം പൂര്‍ണ രൂപത്തിലല്ലെങ്കിലും ഒരിത്തിരി മഹാബലിക്കും കിട്ടി പോയി! വിഷ്ണുവിനോടുള്ള ഭക്തി ആയിരുന്നില്ല, മറിച്ചു അസുരന്മാരുടെ ബേസിക് വിക്രിയകളായ കൊള്ളയും കൊലയും പോലുള്ള ദുഷ്ടവിചാരങ്ങള്‍ തൊട്ടു തീണ്ടിയില്ല നമ്മുടെ മഹാബലിയെ.. കഥയിലല്ല, പാട്ടില്‍ പറയും പോലെ,

 മാവേലി നാട് വാണീടും കാലം
 മാനുഷരെല്ലാരും ഒന്ന് പോലെ..
 .........................................................
 .........................................................


    ഇവിടെയാണ്‌ കഥയുടെ യഥാര്‍ത്ഥ ട്വിസ്റ്റ്‌ വരുന്നത്! നല്ലവരും സത്ഭാഷികളും സര്‍വ്വോപരി ശുദ്ധ വെജിറ്റെറിയനുമായുള്ള ആ നല്ല ജീവിതം അസുരന്മാര്‍ക്ക് പെട്ടെന്ന് മടുത്തു തുടങ്ങി. വിത്ത് ഗുണം പത്തു ഗുണം! രാജാവ് ഒരുത്തന്‍ ഇങ്ങനായതുകൊണ്ട് പാവങ്ങള്‍ മൊത്തത്തില്‍ പൊറുതി മുട്ടി. മര്യാദയ്ക്ക് കൊള്ളയും കൊലയും ബലാല്‍സംഗവുമൊക്കെ നടത്തി ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് വെച്ചാല്‍ എന്നാ കഷ്ടമാ! സ്വാഭാവികമായും ഒരു ‘മുല്ലപ്പൂ’ മണം രാജ്യത്തങ്ങനെ വീശി അടിക്കാന്‍ തുടങ്ങി! തനിക്കെതിരെ വിഭാഗീയ പ്രവര്‍ത്തനം നടന്നു വരുന്നത് മഹാബലി അറിയുന്നുണ്ടായിരുന്നു. അദ്ദേഹം ഗഹനമായ ചിന്തയിലങ്ങനെ ആണ്ട് ചുമ്മാ രണ്ടാഴ്ച പല്ല് തേപ്പും ചായ കുടീം ഇല്ലാതെ കഴിച്ചു. മാന്യമായ ഒരു റിട്ടയര്‍മെന്റ്! സംഗതി ആ വഴിക്കാണ് ചിന്ത വന്നെത്തിയത്. പക്ഷെ, ക്യാപ്റ്റന്‍ താനാണെലും കളിയൊക്കെ നടക്കുന്നത് അസുരഗുരു സാക്ഷാല്‍ ശുക്രാചാര്യന്റെ പൂമുഖത്താണ്. ഒരുമാതിരി പ്രധാനമന്ത്രി - പാര്‍ട്ടി അദ്ധ്യക്ഷ പരിപാടി തന്നെ! അവിടെ പറഞ്ഞു സംഗതി ഒപ്പിട്ടു കിട്ടിയാലെ കാര്യം നടക്കൂ. അത് ശരിയാക്കാം. എന്നാലും..





   ആളു പച്ചക്കറി ആണേലും അസുരന്‍ തന്നെ ആണല്ലോ! കുബുദ്ധിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു. ഭാവി കാര്യങ്ങളെ കുറിച്ച് വീണ്ടും ചിന്തിച്ചപ്പോഴാണ് മഹാബലിക്ക് വേറെ ചില കാര്യങ്ങളെ കുറിച്ച് ബോധം വന്നത്. റിട്ടയര്‍മെന്റ് എന്നാണ് പേരെങ്കിലും ഇതൊരു പിന്മാറ്റമാണ്. ഭരണം മാറി വരുമെങ്കില്‍ ഇനിയത് എത്തി ചേരുക വിമതരുടെ കയ്യില്‍ തന്നെ! അങ്ങനെയെങ്കില്‍ ഇക്കണ്ടകാലം സഹിച്ചതിനെല്ലാംകൂടി കണക്ക് കൂട്ടി പിള്ളേര് പണി തന്നാലോ!! തലയെടുക്കുന്ന രീതിയൊക്കെ അന്ന് പശുവിനെ തീറ്റിക്കും പോലെ എളുപ്പ പണിയല്ലേ! ഇനി അഥവാ നാട് കടത്തിയാലോ? കേരളത്തിന്‌ തൊട്ടടുത്ത്‌ പാണ്ടി ദേശം. ശിഷ്ടകാലം പച്ചരിചോറും സാമ്പാര്‍ സാദവും കഴിച്ചു ജീവിക്കാനോ! അതിലും ഭേദം തലയങ്ങു എടുക്കുന്നത് തന്നെ! ഇനി അതൊക്കെ പോട്ടെ. അതിലും വലിയൊരു സംഗതി വേറെയുണ്ട്! രാജ്യഭാരം വിട്ടുകൊടുത്താല്‍ പിന്നെ തന്നെ ആരാണ് മൈന്‍ഡ് ചെയ്യുക??? ചരിത്രത്തിന്റെ ഏതേലും താളുകളില്‍ ഒട്ടും അറിയപ്പെടാത്ത ഏതേലും കൊശവന്‍ രാജാക്കന്മാരുടെ പേരിനൊപ്പം ചേര്‍ക്കപ്പെടുമായിരിക്കും തന്റെ പേരും! നോ! അതിനുവദിച്ചു കൂടാ! അതിനാണോ ഞാനീ നാള്‍ വരെ കഷ്ടപ്പെട്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചത്! എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയാം! അടുത്ത ദിവസം രാവിലെ തന്നെ മഹാബലി തേരെടുത്ത് ശുക്രാചാര്യന്റെ ആശ്രമത്തിലോട്ടു വിട്ടു. ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഗംഭീര യാഗം നടത്തണം. ലോകര്‍ തന്റെ പ്രകടനം കണ്ടു ഞെട്ടണം! നടത്തണോ? നടത്താം! കുറച്ചേറെ കാലമായിട്ടു മേലനങ്ങി വല്ലോം ചെയ്തിട്ട്. ശുക്രചാര്യനും ഓക്കേ പറഞ്ഞു. പിന്നെ താമസിച്ചില്ല. ഒരുക്കങ്ങള്‍ തകൃതിയില്‍ നടത്തി. യാഗവും തുടങ്ങി. വിചാരിച്ച പോലെ ലോകര്‍ ഞെട്ടി. ദേവേന്ദ്രനും! ഇരിക്കപൊറുതി ഇല്ലാതെ ഇന്ദ്രന്‍ നേരെ വൈകുണ്‍ഠത്തിലോട്ടു ചെന്ന് വിഷ്ണുവിനോട് സങ്കടമുണര്‍ത്തിച്ചു. വിവരമൊക്കെ അപ്പൊ അറിയുന്നെ ഉള്ളൂ എന്നാ മട്ടില്‍ കൃത്രിമ ഗൌരവമൊക്കെ കാണിച്ചു പുള്ളിക്കാരന്‍ സംഗതി മുഴുവന്‍ കേട്ടു. ഉടന്‍ വേണ്ടത്‌ ചെയ്യാമെന്നൊരു ഉറപ്പും കൊടുത്തു. യഥാര്‍ത്ഥത്തില്‍ മഹാബലിയുടെ ഉദേശമൊക്കെ മൂപ്പര്‍ മനകണ്ണില്‍ കണ്ടു മനസിലാക്കിയിരുന്നു! അങ്ങനെ വിഷ്ണു ഭൂമിയില്‍ ചെന്ന് വാമനനായി പിറന്നു. ഏകദേശം ഒരു സമയമായെന്നു തോന്നിയപ്പോ ഒരു ഓലകുടയും മറ്റു സെറ്റപ്പ്‌കളുമെടുത്തു ഒരു നടയങ്ങു നടന്നു യാഗ സ്ഥലത്തേക്ക്. ദൂരേന്ന് വരുമ്പഴെ ആളെ കണ്ടു, മഹാബലിയും ശുക്രാചാര്യരും. മഹാബലി ഉള്ളാലെ സന്തോഷിച്ചു! മോനെ! മനസ്സില്‍ ലഡ്ഡു പൊട്ടി! ശുക്രാചാര്യര്‍ പാവം, സംഗതികളുടെ കിടപ്പുവശം അറിയാതെ നേരത്തെ തന്നെ മഹാബലിയെ ഉപദേശിച്ചു. പഹയന്‍ വന്നു പലതും ചോദിച്ചെന്നു വരും. കേട്ട ഭാവം നടിക്കെണ്ടാ, പണി കിട്ടുമെന്ന്! മഹാബലി ഉണ്ടോ കേള്‍ക്കുന്നു! അടുത്തെത്തിയ വാമനനോട് ആരും കാണാതെ കണ്ണിറുക്കി കാണിച്ചു മഹാബലി! അച്ഛനെ പച്ചയ്ക്ക് വലിച്ചു കീറി കൊന്നു കൊല വിളിക്കുന്നത്‌ ഭയഭക്തി ബഹുമാനം നോക്കി നിന്ന് നിര്‍വൃതി അടഞ്ഞ മകന്‍ പ്രഹ്ലാദന്‍, പേരകുട്ടിക്ക് ഉണ്ടായേക്കാന്‍ പോകുന്ന യോഗമെന്തെന്നു കാണാന്‍ നേരത്തെ കാലത്തെ വന്നു സീറ്റ്‌ പിടിച്ചിരുന്നു അവിടെ! ബാക്കിയൊക്കെ നിങ്ങക്കറിയുംപോലെ മൂന്നടി ചോദിച്ചതും, മൂന്നാമത്തെതിനു തല വച്ച് കൊടുത്തതും വര്‍ഷത്തില്‍ ഒരു ദിവസം പതാളത്തിന്നു വിസിറ്റിംഗ് വിസ അനുവദിച്ചതും ഒക്കെ തന്നെ! അങ്ങനെ പാതാളത്തില്‍ ബുര്‍ജ്‌ ഖലീഫ കണക്കിന് ഒരു ഭീമന്‍ കെട്ടിടത്തില്‍ ഫ്ലാറ്റ് നമ്പര്‍ 12ല്‍ ധന്വന്തരി കുഴമ്പു തേച്ചു ചൂട് വെള്ളത്തില്‍ കുളിയും പ്രകൃതി ചികിത്സയുമൊക്കെയായി സകല സൗഭാഗ്യവുമായി കഴിഞ്ഞു വരുന്ന മഹാബലി അവിടിരുന്നു ബോറടിക്കുമ്പോ വര്‍ഷാവര്‍ഷം നടത്തിവരുന്ന വിദേശ ട്രിപ്പ്‌ ആണ് നമ്മളിവിടെ നാടടച്ചു കൊണ്ടാടുന്ന ഓണം!!!


   ഇപ്പൊ മനസിലായല്ലോ, യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചു എന്ന്! ചരിത്രത്തില്‍ രേഖപെടുത്താതെ തന്നെ മറഞ്ഞു പോകുമായിരുന്ന മഹാബലി എന്നാ രാജാവിന്റെ കഥ, മലയാളികള്‍ തങ്ങളുടെ ദേശീയ ഉത്സവമാക്കി മാറ്റിയെടുത്തതിനു പിന്നിലെ ചരട് വലികളുടെ കഥ!! ഇനിയും ഇങ്ങനെ വല്ലോം അറിയണേല്‍ ചോദിച്ചോളൂ ട്ടോ! പറഞ്ഞു തരാന്‍ സന്തോഷമേ ഉള്ളൂ! ഇതൊക്കെ എന്ത്!!! 

Sunday, August 26, 2012

തിരിച്ചു വരവ്


അരങ്ങോഴിഞ്ഞപ്പോഴും അണിയറയില്‍
വേഷങ്ങള്‍ പിന്നെയും ബാക്കി
തിരിച്ചറിഞ്ഞപ്പോള്‍ വൈകിയിരുന്നു,
ആരവങ്ങളും ആര്‍പ്പും കഴിഞ്ഞിരുന്നു..
കാലില്‍കിടന്ന വള്ളി ചെരിപ്പും,
ഇരിപ്പുറച്ചെന്നു വച്ച മരകസേരയും,
ആണ്‍പിള്ളേരു കൊണ്ട് പോയി..
ആലയങ്ങളില്‍ ആളകന്നപ്പോള്‍
ആശ്രയവും ഇല്ലാതായി..
ആലകളില്‍ മിനുക്കപെടാതെ
ആയുധങ്ങള്‍ തുരുമ്പെടുത്തു..
നഷ്ടങ്ങള്‍ക്ക്‌ മുതലെറിഞ്ഞവന്‍
എന്നൊരു പേര്ദോഷവും കേട്ടു..
കാലമേറെ കഴിഞ്ഞപ്പോള്‍
കാരണങ്ങള്‍ മതിയാകാതായി..
പിന്നെ,
കാണാന്‍ കണ്ണുകളും
കേള്‍ക്കാന്‍കാതുകളും
ഉണ്ടെന്നായപ്പോള്‍ വീണ്ടും!

 ആശ തോന്നിയപ്പോള്‍ മുതല്‍
 ആശയം വിലങ്ങായി..
 ആശങ്കകള്‍ ഒടുവില്‍
 അസ്ഥാനത്തായില്ല..
 കണ്ണ് തുറന്നു പിടിച്ചപ്പോള്‍
 കലവറകള്‍ കാണാമെന്നായി..
 കൈ ഉയര്‍ന്നപ്പോള്‍ വഴുതി മാറിയതും
 പിടി തരാതെ മുങ്ങി നടന്നതും
 അന്നൊരിക്കല്‍ ചുടലയില്‍
 വെണ്ണീറായി പുകഞ്ഞതും
 കണ്ണടച്ച് തുറക്കും മുന്‍പേ
 കണ്മുന്നില്‍ തെളിയുമെന്നായി..
 ഇനി മടങ്ങാം 
 വീണ്ടും അരങ്ങിലേക്ക്..
 ആടാന്‍ ഉഴിഞ്ഞിട്ട വേഷങ്ങള്‍
 പുതു ഭാവത്തില്‍ പകര്‍ന്നാടാന്‍..
 ആരവങ്ങള്‍ ഉയരട്ടെ,,
 ഒടുവിലെ ജയം, എനിക്കാണ്..

Sunday, August 5, 2012

ഹെഡ്‌ ന്‍ ടെയില്‍






ഹെഡ്‌

ആരുടെതുമല്ലാതിരുന്ന നീ
എന്‍റെ മാത്രമായിരുന്നു,
ആരുടെതെക്കയോ ആയപ്പോള്‍
എനിക്കാരുമല്ലാതായിരിക്കുന്നു..



ടെയില്‍

എന്റെതാക്കുവാന്‍ വേണ്ടി
എന്ത് ചെയ്തൂ ഞാന്‍,
എനിക്കുള്ളതു തന്നെയായിട്ടാകണം
എന്നിലേക്ക് വന്നതു നീ..!

Saturday, July 14, 2012

ഒരു വെബ്‌ അഡിക്ടിന്റെ പെണ്ണുകാണല്‍ ചടങ്ങ്




“ശരിക്ക് നോക്കിക്കോളൂ.. അപ്പോ പറഞ്ഞതൊക്കെ ഓര്‍മയുണ്ടല്ലോ, ഫേസ്ബുക്ക് കാര്യം മിണ്ടരുത്! എഞ്ചിനീയര്‍ ആണ്, MNCയില്‍ ജോലി ചെയ്യുന്നു എന്നൊക്കെയാണ് പറഞ്ഞിട്ട്ള്ളത്‌!”
“അങ്ങനെ നുണ പറയേണ്ട കാര്യമൊന്നും എനിക്കില്ല!”
“എന്താ?”
“ഒന്നുല്യാ, ചില കമ്പനി കാര്യങ്ങള് പറയായിരുന്നു!” “ഓ!”
“അല്ലാ!, ഫേസ്ബുക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ലെ ഒരു ബുദ്ധിജീവിയാണ് ഞാന്‍!”
“ഒരു തമാശയ്ക്ക്... സൈഡ് ആയിട്ട്... ഇണ്ട്!”
“തമാശയ്ക്കോ!?, FB എന്‍റെ ജീവാത്മാവും പരമാത്മാവും ആണ്. എനിക്ക് പെണ്‍കുട്ടിയോട് ചില കാര്യങ്ങള്‍ ചാറ്റ് ചെയ്യാനുണ്ട്!
അദ്ധ്വാനിക്കുന്ന ബ്ലോഗ്ഗര്‍മാരുടെ മോചനത്തിന് വേണ്ടി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറുണ്ടോ?”
(നിശബ്ദത!)
“പറയൂ! എഹ് ഹും! വേണ്ട! ഞാന്‍ തയ്യാറെടുപ്പിച്ചോളാം!
 കുട്ടിയുടെ e-ബോധം എനിക്കൊന്നു പരിശോധിക്കണം!
 ബ്രുസ് ആബിളില്സനിന്റെ ഓപ്പണ്‍ ഡയറി എന്ന് പറയുന്ന ബ്ലോഗ്‌ വായിക്കാറുണ്ടോ?
അല്ലെങ്കില്‍, ലിവ് ജേര്‍ണല്‍, ബ്രാഡ്‌ ഫിറ്റ്‌സ്പാട്രിക്കിന്‍റെ ബ്ലോഗ്‌?
അതുമല്ലെങ്കില്‍ വാള്‍ സ്ട്രീറ്റ്‌ ജേര്‍ണല്‍?
 എന്താ വായനാശീലം ഇല്ലേ?”
“അതൊക്കെയുണ്ട്! ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലും ഇടുന്ന മിക്ക പോസ്റ്റുകളും ഇവടെ ഞങ്ങള്‍ എല്ലാരും വായിക്കാറുണ്ട്!”
“അത്രേ ഉള്ളൂ! വായിച്ച പോസ്റ്റുകളില്‍ ഏറ്റവും ഇഷ്ടപെട്ട പോസ്റ്റ്‌ ഏതാണ്?”
“ഏതാ മോളെ?”
“അത്...”
“അത്?”
“ഏതായാലും പറഞ്ഞേക്ക്!”
“ഏറ്റോം ഇഷ്ടപെട്ടത്‌ ഫേസ്ബൂക്കിലെ “എന്നോടെന്തിനീ പിണക്കം!(?)””
“എന്നോടെന്തിനീ പിണക്കമോ? അതെന്താണ്!?”
“അതേതേലും ഫോറിന്‍ എഴുത്തുക്കാരന്‍റെതും ആയിരിക്കും!”
“ബെര്‍ളി തോമസിനേം കെ.പി സുകുമാരനേം മോള്‍ക്ക്‌ വല്ല്യ ഇഷ്ടാ!”
“എഹ്!   ഇഷ്ടം.. എന്ന് പറഞ്ഞാല്‍?
 എഹ്..ഹും! അത് സാരല്ല്യ! എനിക്ക് ചില നിബന്ധനകള്‍ മുന്നോട്ട് വെക്കാനുണ്ട്. കല്യാണത്തിന് ആര്‍ഭാടങ്ങള്‍ ഒന്നും പാടില്ല! ഓണ്‍ലൈനില്‍ വച്ച് വളരെ ലളിതമായ ഒരു ചടങ്ങ്! ഞാന്‍ ഒരു “ഹൈ” അങ്ങോട്ടയക്കും, കുട്ടി ഒരു “ഹൈ” ഇങ്ങോട്ടയക്കും! അതിനു ശേഷം അര മണിക്കൂര്‍ എന്റെ ഫേസ്ബുക്ക് ഫ്രന്‍ഡ്‌സ്, വെഡിംഗ് ഡേ കാര്‍ഡ്‌ തുടര്‍ച്ചയായി അയക്കും! പിന്നെ ഒരു ‘പോക്ക്’! ചടങ്ങ് തീര്‍ന്നു!

(നിശബ്ദത! വലിഞ്ഞു മുറുകിയ മുഖഭാവം-പെണ്ണിനും അച്ഛനും, ജാള്യത ഒപ്പം ചെന്ന ആള്‍ക്ക്!)

“ഞാന്‍ അധികവും ഓഫ്‌ലൈനില്‍ ആയിരിക്കും. ഒളിവില്‍! സുന്ദരികളായ പെണ്‍കുട്ടികളുടെ ‘ഓഫ്‌ ലൈന്‍ ചാറ്റ്കളെ’ പറ്റി കേട്ടിട്ടില്ലേ!? അത് പോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും! സൈബര്‍ പോലീസ് ഞങ്ങളെ വേട്ടയാടുകയാണല്ലോ! ചിലപ്പോള്‍ അണ്‍ഫ്രണ്ടോ ബ്ലോക്കോ ആയെന്നു വരാം! ഒരു ബ്ലോഗ്ഗെരുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരിക്കണം!
ചിലപ്പോള്‍ കുട്ടി ഓപ്പണ്‍ ചാറ്റ്കള്‍ നേരിടേണ്ടി വന്നേക്കാം! ചാറ്റ് ചെയ്തു കാണിച്ചു കൊടുക്കേണ്ടി വരും!”
“മോള്‍ അകത്തേക്ക് പോക്കോ! ഇയാളിങ്ങട്ടു വന്നെ!
(അല്‍പ്പം മാറി നിന്ന്)
താന്‍ ഒരു ഭ്രാന്തനെയാണോ എന്‍റെ മോള്‍ക്ക്‌ ഭര്‍ത്താവായി കൊണ്ട് വന്നിരിക്കുന്നത്?”
“എന്നോട് ക്ഷമിക്കണം! ഇത്രേം ഞാന്‍ പ്രതീക്ഷിച്ചില്ല!”
“ഇത്രേം വേഗം അവനെ പിടിച്ചോണ്ട് പോയില്ലെങ്കില്‍ നല്ല ചുട്ട അടി കിട്ടും പറഞ്ഞേക്കാം!”
“അയ്യോ! വേണ്ട! വേണ്ട! ഇപ്പൊ പോയേക്കാം! ഇപ്പൊ പോയേക്കാം!”
“എണീറ്റെ പോകാം!”
“എന്‍റെ കമന്റുകളുടെ പ്രതികരണമറിഞ്ഞില്ല!”
“പ്രതികരണമറിയാന്‍ കാത്തിരുന്നാല്‍ അത് കുഴപ്പം ചെയ്യും!”
“അല്ലാ...”
“എണീക്കാനല്ലേ പറഞ്ഞത്‌! അതെല്ലാം പോണ വഴിക്ക്‌ പറഞ്ഞു തരാം! ഇനി ഇവിടെ നിക്കണ്ടാ!”

[മനോഹരമായ ഒരു പെണ്ണ് കാണല്‍ ഇങ്ങനെ അവസാനിക്കുന്നു! ]

Friday, July 6, 2012

എന്നോടെന്തിനീ പിണക്കം!


    ഞാന്‍ +2വിനു പഠിക്കുമ്പോഴാണ് ഈ കഥ നടക്കുന്നത്. പഠിക്കുന്ന ക്ലാസിലോക്കെ ഒരു വിഭാഗം പെണ്‍കുട്ടികളെ ശത്രുക്കളാക്കുക എന്നത് എന്റെയൊരു ഹോബി ആയിരുന്നു, എന്നും! അതെന്താ അങ്ങനേന്നു ചോദിച്ചാല്‍ അങ്ങനെയാണ്! വേണ്ടാന്നു നമ്മള് വിചാരിച്ചാലും കറങ്ങിത്തിരിഞ്ഞ് അതങ്ങനയെ വരൂ! എല്ലാരേം തൃപ്തിപെടുത്തി ജീവിക്കാന്‍ പറ്റില്ലല്ലോ. നമ്മുടെ ‘നല്ല’ വശങ്ങള്‍ മനസിലാക്കുന്നവര് നമ്മുടെ ശത്രുക്കളും, ആ ‘നല്ല’ വശങ്ങളെ കണ്ടില്ലെന്നു നടിക്കുന്നവര്‍ അല്ലെങ്കില് സഹിക്കാന്‍ തയ്യാറുള്ളവര്‍ നമ്മുടെ മിത്രങ്ങളും ആകുമെന്നാണ് എന്റെ വിശ്വാസം!

     എന്റെ വിശ്വാസം എന്നെ രക്ഷിക്കുന്നുണ്ട്. എന്നെ വിശ്വസിച്ചു ഇത് വായിക്കുന്ന നിങ്ങളെ നിരാശരാക്കരുതല്ലോ. ഈ ശത്രുതയ്ക്ക് പിന്നിലെ ഫ്ലാഷ്ബാക്ക് അല്പം വിചിത്രമാണ്. കാരണം ഇതിനു പിന്നിലെ യഥാര്‍ത്ഥ കാരണം  എന്താണെന്നത് എനിയ്ക്ക് തന്നെ വല്ല്യ നിശ്ചയം പോരാ! ഞാന്‍ വിശ്വസിക്കുന്നതായിട്ടു ഒരു കാരണമുണ്ട് എങ്കിലും അതിവിടെ പറയാന്‍ നിവൃത്തിയില്ല. അതല്ലല്ലോ നമ്മുടെ വിഷയം. ഇങ്ങനൊരു ശത്രുത നിലനില്‍ക്കുന്നു എന്നാ കാര്യം ഞാന്‍ മനസിലാക്കുന്നത് അവരുടെ ചില പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ ഊന്നിയുള്ള പെരുമാറ്റത്തില്‍ നിന്നാണ്. ക്ലാസില്‍ എന്നെ പോലെ ഒരു സംഭവം ഉണ്ട് എന്ന സത്യത്തെ അവര് അന്ഗീകരിച്ച മട്ട് കാണിച്ചിരുന്നില്ല എന്ന് മാത്രമല്ല, എന്‍റെ ഒപ്പം നില്‍ക്കുന്ന കിഴങ്ങന്മാരോട് സംസാരിക്കുകയും ഞാനെന്ന പൊതുമുതലില് അറിയാതെ പോലും ഒരു കയ്യേറ്റം നടത്താതെ തൊട്ടപ്പുറത്തൂടെ ഇളിച്ചുകൊണ്ട്‌ പോവുകയും തുടര്‍ന്നപ്പോള്‍ എന്‍റെ ഉറങ്ങി കിടന്ന ആത്മാഭിമാനം സടകുടഞ്ഞെണീട്ടു. എന്നാ ചെയ്യാനാ! എങ്കില്‍ അങ്ങനെ തന്നെ എന്നുറപ്പിച്ച് ഒരു ശീതയുദ്ധം ഞാനും മനസില് പ്രഖ്യാപിച്ചു! അല്ലാ പിന്നെ!

     നമ്മുടെ കഥയില്‍ വില്ലന്‍ യഥാര്‍ത്ഥത്തില്‍ എന്റെ മറ്റൊരു ഹോബിയാണ്! അധികം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തന്നെ ഇഷ്ടപെടാത്ത വേറൊരു ഹോബി കൂടി എനിക്കുണ്ട്. അത് പാട്ട് പാടല്‍ അഥവാ സിങ്ങിംഗ് ആണ്! ഓ! പാട്ടോ! എന്ന് പറഞ്ഞു പാട്ടിനെ അതിന്റെ പാട്ടിനു വിടരുത്‌. എന്റെ പാട്ടിനെ കുറിച്ചുള്ള മഹാരഥന്‍മാരുടെ പുകഴ്ത്തലുകള്‍ ഞാനെങ്ങാനും ഇവിടെ കുറിച്ചാല്‍ നിങ്ങള് വായന നിര്‍ത്തി ഓടും! അതുകൊണ്ട് ആ ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ച പിന്നീടാകട്ടെ.. അപ്പൊ പാട്ട്..  ഈ പാട്ടെന്നു പറഞ്ഞാല്‍, അങ്ങനെ എപ്പോഴും ഒന്നും ഉണ്ടാകില്ല. പെട്ടെന്നൊരു നിമിഷത്തില് ഉണ്ടാകുന്ന വിസ്ഫോടനമാകും പലപ്പോഴും അത്! പക്ഷെ, പാടണമെന്ന് തോന്നി കഴിഞ്ഞാല്‍ സമയവും സന്ദര്‍ഭവും ഒന്നും കലണ്ടറില്‍ കാണില്ല. സംയമനം പാലിക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെങ്കിലും എക്സാം ഹാളിലൊക്കെ വച്ച് സ്ഥിരമായി സംഗതി വരാറുണ്ട്! പഴയത് പുതിയത് എന്നൊന്നും ഒരു വ്യത്യാസം ഇതിനില്ല. എങ്കിലും പഴയതിനോടാണ് ഒരിത്തിരി താല്പര്യം കൂടുതല്‍...,. വരിയിലോ ശ്രുതിയിലോ താളപ്പിഴ വന്നാലും വയലാറോ ദേവരാജന്‍ മാസ്റ്ററോ സമാധിയില്‍ നിന്നും ഇറങ്ങി വന്നു തല്ലില്ലാ എന്ന വിശ്വാസം!

     കഥ നടക്കുന്നത് അമേരിക്കയിലോ ആലത്തിയൂരോ അല്ലാ എന്ന് നേരത്തെ പറഞ്ഞു. ഒരു ഉച്ചകഴിഞ്ഞ നേരത്ത് കെമിസ്ട്രി ലാബിന്റെ മുന്നിലങ്ങനെ നില്‍ക്ക്വാണ് ഞാന്‍.,. വെറുതെ ഒന്നും അല്ല, നല്ല അന്തസായി പുറത്താക്കപെട്ടതാണ്! കാര്യം നിസ്സാരം... എന്നത്തേയും പോലെ, ആ ലാബിലേക്ക്‌ എന്താണോ വേണ്ടിയിരുന്നത്, അത് പഠിച്ചു വരപെട്ടില്ലാ എന്നതായിരുന്നു കുറ്റം! ജാസ്മിന്‍ മിസ്സ്‌ എത്ര ശരിയാക്കിയാലും ബോധ്യം വരാത്ത തന്റെ  തലയിലെ തട്ടം കൈകൊണ്ട് ശരിയാക്കാന്‍ ശ്രമിച്ചുകൊണ്ട് ഇടക്കിടെ പുറത്തേക്കു വരികയും, തന്റെ സ്ഥായീഭാവമായ പുച്ഛം ഞങ്ങള്‍ക്കുമേല്‍ കൂടിയ അളവില് തന്നിട്ട് പോവുകയും ചെയ്യുന്നത്  നിര്‍ബാധം തുടരുന്നുണ്ട്. ഇവിടെ ഈ ‘ഞങ്ങള്‍’ എന്ന് പറഞ്ഞതിലാണ് കഥയുടെ ‘തിരിച്ചില്‍’ ഉള്ളത്. ആ കൂട്ടത്തില്‍, പരസ്യമായല്ലെങ്കിലും എന്നെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന പ്രസ്തുത വിഭാഗത്തിന്റെ അനിഷേധ്യ നേതാവും ഏതാനും അംഗങ്ങളും ഉണ്ടായിരുന്നു. അവളവളുടെ കുറ്റിചൂലില് ചുരിദാരു ചുറ്റിയ ചേലുള്ള ശരീരത്തീന്നു പൂത്താന്‍കീരിയുടെ പോലുള്ള കര്‍ണ്ണാനന്ദകരമായ ശബ്ദത്തില്‍ ഒപ്പമുള്ളവര്‍ക്കുമേല്‍ റൂളിംഗ് നടത്തികൊണ്ടിരിക്കുകയാണ്. ലാബിന്റെ നേരെ മുന്നില്‍ ഒരു കയ്യകലത്തിലാണ് നില്‍പ്പെങ്കിലും കണ്ടഭാവം അങ്ങോട്ടോ ഇങ്ങോട്ടോ കാണിച്ചില്ല ഞങ്ങള്. ജാസ്മിന്‍ മിസും അവളും തമ്മില്‍ അഹങ്കാരവും പുച്ഛവും കലര്‍ന്ന ആ ഭാവത്തിന്റെ കാര്യത്തില്‍ ഒരു മത്സരം തന്നെ നടക്കുന്നോ എന്ന് തോന്നി പോയി. ഉള്ള കാര്യം പറഞ്ഞാല്‍ അവിടുത്തെ നില്‍പ്പില്‍ ഏറ്റവും അസഹ്യമായെനിക്ക് തോന്നിയത് ആ പെണ്ണുംപിള്ളയുടെ സാന്നിധ്യമായിരുന്നു. ആ നികൃഷ്ടജീവിക്ക് എന്താണ് പഠിച്ചു വന്നാല്? ഇവിടെ വര്‍ഷങ്ങളായി പഠിക്കാതെ വരിക, പുറത്തു നില്‍ക്കുക തുടങ്ങിയ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഒരു കോട്ടവും തട്ടാതെ ചെയ്തു വരുന്ന എന്നെ പോലുള്ളവര്‍ക്കിടയില്‍ ഈ ജന്തുവിന് എന്താ കാര്യം? ഹും! ആരോട് പറയാന്‍. അവള്‍ക്കും അവളുടെ പിന്നിലെ ഹിഡുംബിമാര്‍ക്കും വല്ല കൂസലും വേണ്ടേ. ആ, എന്തേലും ആവട്ട്...!

     സമയം വളരെ പതുക്കെ അങ്ങനെ നീങ്ങുന്നേ ഉള്ളൂ. എന്റെ ഒപ്പമുള്ള കാപാലികന്മാര്‍ അവരുടേതായ ബിസിനെസ്സിലേക്ക് കടന്നപ്പോള്‍ എനിക്ക് കുറേശ്ശെയായി ബോറടിച്ചു തുടങ്ങി. നിന്നങ്ങനെ ഇളകിയാടി ഉറങ്ങി വീഴുമെന്ന അവസ്ഥയായി. എന്ത് ചെയ്യും എന്നൊക്കെ ഗൗരവമായി ചിന്തിച്ചു തുടങ്ങിയപ്പോഴാണ്‌ നേരത്തെ പറഞ്ഞ നമ്മുടെ ഹോബിക്ക് രംഗപ്രവേശം ചെയ്യാന്‍ സമയവും സന്ദര്‍ഭവും ചേര്‍ന്നത്‌!,. പിന്നെ ഒട്ടും അമാന്തിച്ചില്ല, ഒന്നും നോക്കാതെ കണ്ണോന്നൊരല്‍പ്പം അടച്ചു പിടിച്ചു, തൊണ്ട മയപെടുത്തി, മുഖത്ത് വേണ്ട ഭാവങ്ങള് വരുത്തി, യേശുദാസിനെ മനസില് ധ്യാനിച്ച്‌, ഞാന്‍ ഒരു പിടിയങ്ങു പിടിച്ചു.

 “എന്നോടെന്തിനീ പിണക്കം,
 ഇന്നുമെന്തിനാണെന്നോട് പരിഭവം!”

      ആദ്യ വരികള്‍ ശ്രുതിമധുരമായി ഒപ്പിച്ചെടുത്ത് അടുത്തതിലേക്ക് കടക്കുന്നതിനു മുന്നോടിയായി കണ്ണൊന്നു തുറന്നു പിടിച്ചപ്പോഴാണ്, എനിക്ക് പരിസരത്തെ കുറിച്ച് അല്പ്പമെന്കിലും ബോധം വന്നത്! അതുവരെ മൂക്ക് മുറിക്കപ്പെട്ട ശൂര്‍പ്പണകയെ പോലെ ഇളകിതുള്ളി നിന്നിരുന്ന നമ്മുടെ തലൈവിയുടെ, എന്റെ നിത്യഹരിത ശത്രുവിന്റെ മുഖത്ത് നാണം കലര്‍ന്ന ഒരു സമ്മിശ്രഭാവം!!! പാടിയ പാട്ടിനെ കുറിച്ചും, സന്ദര്‍ഭത്തില്‍ അത് തറച്ചു കയറിയിരിക്കുന്ന ആഴത്തെ കുറിച്ചും ചിന്തിച്ചപ്പോള്‍ അന്റാര്‍ട്ടിക്കയില്‍ മൈനസ് 15 ഡിഗ്രി തണുപ്പില് മീന്‍ പിടിക്കാനിറങ്ങിയവനെ പോലെ ഞാന്‍ ഫ്രീസായി പോയി! അവളിലെ ആ വൃത്തികെട്ട ഭാവം ഒപ്പമുള്ള ഹിഡുംബികളിലെക്കും തട്ടി ചിന്തിയ മണ്ണെണ്ണ പോലെ പരന്നു! ഞാന്‍ പറ്റിപോയ അബദ്ധത്തിന്റെ തീവ്രതയില്‍ തരിച്ചങ്ങനെ നില്പാണ്. ഒപ്പമുണ്ടായിരുന്ന കാപാലികന്മാരൊന്നും ഏഴയലത്തുപോലും ഇല്ല എന്നാ സത്യം ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്‌. എങ്ങനെ രംഗത്തു നിന്നും സ്കൂട്ട് ആകും എന്നതായിരുന്നു എന്‍റെ അപ്പോഴത്തെ ചിന്ത. “എന്റമ്മേ!” എന്ന് ഇന്നസന്‍റ് ചേട്ടന്റെ ശബ്ദത്തില്‍ കരഞ്ഞുകൊണ്ട് മറിഞ്ഞു വീണാലോ എന്ന് പോലും ഞാന്‍ ചിന്തിച്ചുപോയി. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പേടിപ്പെടുത്തുന്ന നിശ്ശബ്ദത അവിടെ നിറയുകയും സകല എണ്ണത്തിന്‍റെയും മുഖത്ത് നേരത്തെ പറഞ്ഞ ഭാവം ഉരുത്തിരിയുകയും ചെയ്തിരുന്നു. ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചതു പരാജയപ്പെട്ട് ഇളിഭ്യചിരിയായി മാറിയത് ഒരു കണ്ണാടിയുടെയും സഹായമില്ലാതെ എനിക്ക് തിരിച്ചറിയാന്‍ പറ്റി. കാലുകള് പതുക്കെ പിന്നിലേക്ക് വലിച്ച് നടത്തം ഓട്ടമാക്കി അവിടുന്ന് രക്ഷപ്പെടുമ്പോള്‍ ആകെ ചമ്മി നാശകോശമായതിന്റെ വേലിയേറ്റമായിരുന്നു മനസില്. ഇതിലും വലിയ പെരുന്നാള് വന്നിട്ട് പള്ളീ പോവാത്ത വാപ്പയാണ് ഒരു നിമിഷംകൊണ്ട് ജനമദ്ധ്യത്തില്‍ തുണിയുരിയപെട്ടവനെ പോലെ ആയത്!

      എന്തിനേറെ പറയണം. സംഗതി ഫ്ലാഷ് ആയില്ലേലും, സംഭവം നടന്നു അടുത്ത ദിവസം മുതല്‍ കാര്യങ്ങളില്‍ ഒരു മയമൊക്കെ വന്നു തുടങ്ങി! ആരുടേം നോട്ടത്തില് പഴയ ആ കലിപ്പൊക്കെ പോയി. ആകെ മൊത്തം ഒരു ചേഞ്ച്‌,! എന്‍റെ കാര്യത്തില് പക്ഷെ, ആദ്യത്തെ രണ്ടു ദിവസം മുഖത്തേക്ക് നോക്കാന്‍ ചമ്മലുണ്ടായിരുന്നെങ്കിലും പിന്നീട് ആ ഏരിയയിലേക്കെ നോക്കാതെ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു! നമ്മള്ടടുത്താ കളി! ആ! കാണാന്‍ കൊള്ളാവുന്ന വല്ല മുഖവുമായിരുന്നേല്‍ എല്ലാം സഹിക്കാമായിരുന്നു. ആ വൃത്തികെട്ട മുഖം നോക്കി ഇങ്ങനൊരു പാട്ട് പാടേണ്ടി വന്നല്ലോ എന്നൊരു ദുഃഖം മാത്രം ബാക്കി! എന്തായാലും, എന്‍റെ സുഹൃത്തുക്കള്‍ തെണ്ടികള്‍ അന്നീ പുകിലൊന്നും അറിയാഞ്ഞത് ഭാഗ്യം! ആ പെണ്ണിന്‍റെ പേരിനൊപ്പം പേര് ചേര്‍ന്ന് വല്ല കഥകളും ഇറങ്ങിയിരുന്നേല് അമ്മച്ചിയാണേ, വല്ല പാണ്ടിലോറിക്കും അട വച്ച് ഞാന്‍ സ്വര്‍ഗത്തിലേക്ക്‌ പോയേനെ! (എനിക്കവിടെ റിസര്‍വേഷനുണ്ട്!)

Friday, January 27, 2012

പുഴയും കരയും



പുഴ, കൈവഴികള്‍ താണ്ടി
കരയെ തഴുകി
കടലില്‍ ലയിച്ചിരുന്നു.
കടല്‍, തിരകള്‍ താഴ്ത്തി
പുഴയെ സ്വീകരിക്കുന്നത്
കര തൃപ്തനായി
കണ്ടു നില്‍ക്കും.

 കരയ്ക്ക്‌ പുഴയോട്
 സ്നേഹമായിരുന്നു.
 സ്നേഹമെന്നാല്‍ സൗഹൃദം.
 അനിര്‍വചനീയം..

കരയിലെ പൂക്കള്‍ക്ക്‌
മണമില്ലായിരുന്നു.
നിറംകെട്ട്, മണമില്ലാതെ
കെട്ടുപിണഞ്ഞ വള്ളികളില്‍
കുലകളായത് പൂത്തു നിക്കണത്
കാണികള്‍ക്ക്‌ അത്ര പഥ്യമായിരുന്നില്ല.
എന്നാല്‍ പുഴ കാണികളെ
കാര്യമാക്കിയിരുന്നില്ല.
അവള്‍ കരയോട്
സൗഹൃദം പങ്കിട്ടു..

ഇടവപാതിയും തുലാവര്‍ഷവും
പുഴയെ കര കവിച്ചപ്പോള്‍
കര പുഴയുടെ അതിപ്രവാഹത്തെ
നെഞ്ചിലേറ്റി സ്നേഹിച്ചു.
മീനം പുഴയെ വറ്റിച്ചപ്പോള്‍,കര
വര്‍ഷ പ്രവാഹങ്ങളുടെ
ഓര്‍മകളില്‍ നിര്‍വൃതിയണഞ്ഞു.
സൂര്യന്‍ കണ്ണുരുട്ടിയ പകലുകളില്‍
തൊണ്ട വരണ്ട് കര
പുതുമഴക്കായി കരഞ്ഞു.
മഴയ്ക്കായി കരയുമ്പോള്‍
കരയുടെ ചിന്തകള്‍ മുഴുക്കെ
തീരംതല്ലി സ്നേഹിച്ച പുഴയായിരുന്നു.

 കാലം ഒത്തിരി ഒഴുകി കഴിഞ്ഞപ്പോള്‍
 പുഴയിലെ വെള്ളം കുറഞ്ഞു വന്നു.
 വര്‍ഷകാലത്ത്‌ നിറഞ്ഞൊഴുകിയിരുന്നത്
 വര്‍ഷത്തിലൊന്നായി പോലും ഒഴുകാതായി.
 നിര്‍ജീവയായി ഒഴുകുന്ന പുഴയെ നോക്കി
 പാവം കര കണ്ണീരണിഞ്ഞു.

കര, കഥയറിഞ്ഞപ്പോഴേക്കും
ആട്ടം ഏറെ കഴിഞ്ഞിരുന്നു.
പുഴ, പുതു വഴികള്‍ തേടി
രണ്ടായി പിരിഞ്ഞ്
മറുകര തലോടി
കടലിലെത്താന്‍ തുടങ്ങിയിരുന്നു.
മറുകരയുടെ തീരങ്ങളില്‍
പല സുഗന്ധം പരത്തുന്ന
പല പൂക്കള്‍ വിരിയുന്ന
ഉദ്യാനമുണ്ടായിരുന്നു.
നിറവും മണവും നിറഞ്ഞ്
ശലഭങ്ങള്‍ പാറി നടന്ന്‍,
കാണികളുടെ കണ്ണുകള്‍ക്ക്‌
വിരുന്നൂട്ടിയ ഉദ്യാനം.
ഒടുവില്‍ പുഴയും
കാണികളുടെ ഭാഗം ചേര്‍ന്നെന്നു
കര മനസിലാക്കി.

പുഴയുടെ അതിപ്രവാഹങ്ങള്‍
മറുകര തഴുകുന്നത് കണ്ട്
കര ശബ്ദമില്ലാതെ കണ്ണ് തുടച്ചു.
കര സൗഹൃദം കാണിച്ചു
കയ്യുയര്‍ത്തി കാട്ടിയപ്പോള്‍
മറുകര കൊഞ്ഞനംകുത്തി കളിയാക്കി.
പുഴയാകട്ടെ, ഭാവഭേദമില്ലാതെ
ശാന്തയായി ഒഴുക്ക് തുടര്‍ന്നു.
കടല്‍ ഒന്നുമറിയാതെ
തിരകളെ താഴ്ത്തി
പുഴയെ സ്വീകരിച്ചു,തന്‍റെതാക്കി..

Saturday, January 7, 2012

ഒരു ഡിറ്റിഎച്ച് അനുഭവപാഠം



       ഇതൊരു അനുഭവ കുറിപ്പാണ്. കയ്യിന്നു കാശിറക്കാതെ ചുളുവില്‍ പത്തു ചാനല്‍ കാണാമെന്ന് കരുതിയ എന്റെ പാവം അച്ഛന് പറ്റിയ പറ്റിന്റെ കഥ.
 ഒരു ദിവസം കോളെജ് വിട്ടു അബദ്ധത്തില്‍ നേരത്തെ എത്തിയപ്പോള്‍ വീട് മൊത്തത്തില്‍ ഒരു ശ്മശാന മൂകത. അമ്മേടേം അച്ഛന്റേം എന്റെ നേരെ താഴെ ഉള്ള രണ്ടു ചെകുത്താന്മാരുടെം(അനിയന്മാര്‍ എന്ന് ഉദ്ദേശം!)  മുഖത്ത്‌ കടുന്നല് തലോടിയ പോലൊരു ഭാവം. ആകെ മൊത്തം ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്..
 കാര്യം അറിയാഞ്ഞിട്ട് എനിക്കും ചെറിയൊരു വിഷമം. അമ്മയ്ക്കും അച്ഛനും കൂടി കുഴീക്ക്‌ കാലും നീട്ടിയിരുന്നു ഉപദേശം വിളമ്പുന്ന അര ഡസനോളം കാര്ന്നോന്മാരുല്ലതാണ്. അവര് വല്ലതും...

    ചോദിച്ചപ്പോള്‍ പറയാനും വിഷമം. പറഞ്ഞ വന്നപ്പോള്‍ കാര്യം നിസ്സാരം..(?) കലൈഞ്ജര്‍ കൂടി പോയിരിക്കുന്നു. തെറ്റിദ്ധരിക്കരുത്, സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയെ കുറിച്ചല്ല.. അദ്ദേഹത്തിന്റെ പേരിലുള്ള പാര്‍ട്ടി ചാനലിനെ കുറിച്ചാണ് പറഞ്ഞു വന്നത്. മാരന്മാരോട് ഉടക്കിയപ്പോള്‍ സണ്‍ നെറ്റ്‌വര്‍ക്ക്നോട്‌ മത്സരിക്കാന്‍ തുടങ്ങിയ കലൈഞ്ജര്‍ ചാനലിനെ കുറിച്ച്.  സ്റ്റാലിന്‍ അണ്ണന്‍ നിര്‍മിക്കുന്ന പുത്തന്‍ പുതുസ് തിരൈ പടങ്ങള്‍ തിയേറ്റര്‍ വിട്ടു രണ്ടു മാസത്തിനുള്ളില്‍ കാണാനുള്ള വഴിയാണ് അടഞ്ഞിരിക്കുന്നത്. വിഷമിക്കേണ്ടത് തന്നെ.. കഷ്ടമേ കഷ്ടം..!

      പറയുന്നത് ഏതെന്കിലും സ്വകാര്യ ഡിറ്റിഎച്ച് സേവനദാതാക്കളെ കുറിച്ചല്ല.(അതാണെങ്കില്‍ പരാതിയെങ്കിലും പറയാമായിരുന്നു..) കേന്ദ്ര സര്‍ക്കാറിന്റെ വാര്‍ത്താമാദ്ധ്യമമായ ദൂരദര്‍ശന്റെ ഡയറക്റ്റ് ഹോം സര്‍വിസ്നെ പറ്റിയാണ്.. നൂറിനു മീതെ ചാനലുകള്‍ തികച്ചും സൗജന്യമായി വീട്ടില്‍ എത്തിച്ചു തരും എന്നൊക്കെ കൊട്ടിഘോഷിച്ചാണ് തുടങ്ങി വച്ചത്. ഉല്‍ഘാടിച്ചത് ബഹു: പ്രധാനമന്ത്രിയും. ആകെ കിട്ടിയിരുന്ന അമ്പത്‌ ചാനലില്‍ മുപ്പത്തന്ജും ദൂരദര്‍ശന്‍ ചാനലുകള്‍ തന്നെ. മലയാളമെന്നു പറയാന്‍ അമൃതയും കൈരളിയും ജയ്ഹിന്ദും മാത്രം. മൂന്നു-നാല് മ്യൂസിക്‌ ചാനലും നേരത്തെ പറഞ്ഞ കലൈന്ജരും കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട്‌ നോക്കണ്ട. ശുദ്ധ വേസ്റ്റ്..  കുറെ ഏറെ വരും എന്ന് പറഞ്ഞു കുറെക്കാലം അങ്ങനെ പോയി. പെട്ടെന്ന്‍ ഒരു ദിവസമാണ്, അമൃതയും ജയ്ഹിന്ദും അപ്രത്യക്ഷമായി. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം പൂര്‍ണമായും അനുകൂല നടപടി എടുക്കാത്തോണ്ട് ഡിഎംകെ, കലൈഞ്ജര്‍ ചാനല്‍ പിന്‍വലിക്കാനുള്ള സാധ്യതയെ കുറിച്ച് ഞാന്‍ അന്നേ തമാശിച്ചതാണു..! അതും സംഭവിച്ചു..

   എന്നിട്ടും കീഴടങ്ങാനാ ഉദ്ദേശം..? അടുത്ത ദിവസം വന്നപ്പോഴും എല്ലാരും  പെട്ടിക്ക് മുന്നില്‍ തന്നെ..! ഇപ്രാവശ്യം ഹിന്ദി ആണ്. ധര്‍മേന്ദ്രയുടെ പഴയൊരു റൊമാന്റിക്‌ മൂവി.. ഇത് തന്നെ ധാരാളം.. പിന്നെ മലയാളം എന്ന് പറയാന്‍ കൈരളി ഉണ്ടല്ലോ..! അത്ഭുതം തോന്നിയില്ല. സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന് ജീവിക്കാന്‍ മനുഷ്യനോളം കഴിവ്‌ ഏതു ജീവിക്കുണ്ട്..! അതും അങ്ങനെ മുന്നോട്ട് പോയില്ല. പുതു വര്ഷം പുലര്‍ന്നപ്പോള്‍ കൈരളിയും ഔട്ട്‌..!!!
 കഴിഞ്ഞ ദിവസം മാതൃഭൂമി പത്രമാണ് കാര്യം പറഞ്ഞത്‌. ഭീമമായ വാര്‍ഷിക വരിസംഖ്യ താങ്ങാനാകാത്തതാണ് സ്വകാര്യ ചാനലുകളെ ഡിറ്റിഎച്ചില്‍ നിന്നും അകട്ടിയതത്രേ.. ഒരു സ്വകാര്യ ചാനലില്‍ നിന്നും 80 ലക്ഷം വരെ വാങ്ങിയിരുന്ന വരിസംഖ്യ ഏകപക്ഷീയമായി 3.25 കോടിയാക്കി ഉയര്‍ത്തുകയായിരുന്നു.. മറ്റു സ്വകാര്യ ടിറ്റിഎച്ച് സേവനദാതാക്കള്‍ ആകട്ടെ തികച്ചും സൗജന്യമായാണ് മലയാളം ചാനലുകള്‍ അടക്കം സംപ്രേക്ഷണം ചെയ്യുന്നത്.. അത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കു തോന്നും ഇങ്ങനെ തുടര്‍ന്ന് പോകാന്‍..,..?

  എന്റെ കഥയുടെ ക്ലൈമാക്സിന്റ്റെതായ സംഭവം അറിയുന്നത്, ഇത് എഴുതാനിരുന്ന ശേഷമാണ്..! ഇന്ന് അച്ഛന്‍ പുറത്തു പോയിരിക്കുന്നത് നാട്ടിലെ സകലമാന സ്വകാര്യ ടിറ്റിഎച്ച് സേവനദാതാക്കളുടെയും ഷോര്‍ട്ട് ലിസ്റ്റ്‌ എടുതാണത്രേ..!!! അതായത്‌ നിലവിലെ ഡിഷിനും റിസീവരിനും പകരം പുതിയൊരു കൊട്ടയും സ്വീകരിണിയും ഉടന്‍ എത്തും!!! ഇനി എല്ലാം നേരില്‍..!!!,..!!!

സംഭവാമി യുഗേ.. യുഗേ..!!!